ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി. രാവിലെ 5.10നാണ് സ്പെഷ്യല്‍ രാജധാനി എക്സ്പ്രസ് തിരുവനന്തപുരത്തെത്തിയത്. 297 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 36 തമിഴ്നാട് സ്വദേശികളുമുണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഒന്‍പത് കെ എസ് ആര്‍ ടി സി ബസുകളിലായി യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

348 യാത്രക്കാരാണ് തമ്ബാനൂരില്‍ ഇറങ്ങിയത്. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 20 അംഗ സംഘമായാണ് ആളുകളെ ട്രെയിനില്‍ നിന്ന് ഇറക്കിയത്. പതിനഞ്ച് കൗണ്ടറുകളിലായിട്ടാണ് പരിശോധന നടത്തിയത്. നാല് ഗേറ്റുകളിലൂടെയാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്. 58 തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ബസില്‍ നാട്ടിലേക്കു അയച്ചു.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയും കോഴിക്കോടും പുലര്‍ച്ചെ ഒന്നേ മുക്കാലോടെയുമാണ് എറണാകുളത്തും രാജധാനി എക്സ്പ്രസ് എത്തിയത്. കോഴിക്കോട്ട് 252 യാത്രക്കാരാണ് ഇറങ്ങിയത്. ഇതില്‍ രോഗലക്ഷണമുള്ള ആറ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. 411 യാത്രക്കാരാണ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങിയത്. ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ലക്ഷണമുള്ള ആരും സംഘത്തിലുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച കെഎസ്‌ആര്‍ടിസി ബസുകളിലും ടാക്സികളിലുമാണ് യാത്രക്കാരെ വീടുകളിലേക്ക് മടക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *