പാകിസ്ഥാൻ ട്വന്റി-20 ത്രിരാഷ്ട്ര പരമ്ബര 2025-ന്റെ ഫൈനലില്‍ പാകിസ്ഥാൻ പ്രവേശിച്ചു. സിംബാബ്വെയെ 69 റണ്‍സിന് തകർത്താണ് പാകിസ്ഥാൻ ഈ നേട്ടം കൈവരിച്ചത്.ബാറ്റിംഗില്‍ ഫർഹാൻ 63 റണ്‍സും ബാബർ 74 റണ്‍സും നേടി ശക്തമായ അടിത്തറയിട്ടപ്പോള്‍, ഫഖർ സമാൻ പുറത്താകാതെ 27 റണ്‍സ് നേടി മികച്ച ഫിനിഷിംഗ് നല്കി.
പാകിസ്ഥാൻ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സിന്റെ വിജയലക്ഷ്യമാണ് പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്റെ കൃത്യതയാർന്ന ബൗളിംഗിന് മുന്നില്‍ സിംബാബ്വെയുടെ ചേസിംഗ് പരാജയപ്പെട്ടു. ഉസ്മാൻ താരിഖ് ഹാട്രിക്ക് നേടുകയും 18 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

റയാൻ ബർള് പുറത്താകാതെ 67 റണ്‍സ് നേടി ചെറുത്തുനിന്നെങ്കിലും സിംബാബ്വെ 18.6 ഓവറില്‍ 126 റണ്‍സിന് ഓള് ഔട്ടായി. ഈ വിജയത്തോടെ പരമ്ബരയില്‍ പാകിസ്ഥാൻ തോല്‍വി അറിയാതെ തുടരുകയാണ്. ഇത് അവരുടെ തുടർച്ചയായ അഞ്ചാമത്തെ ടി20ഐ വിജയമാണ്.













