ഗൗരി ലങ്കേഷ് വധം: രണ്ടു പേര്‍കൂടി അറസ്റ്റില്‍, അന്വേഷണം അവസാനഘട്ടത്തിലേക്ക്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ളിയില്‍നിന്നാണ് അമിത്, ഗണേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ഇതോടെ ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി. കേസുമായി ബന്ധപ്പെട്ട് മോഹന്‍ നായിക് എന്നയാളെ കഴിഞ്ഞ ദിവസം എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്കു കടക്കുകയാണെന്നും അന്വേഷണ സംഘം സൂചന നല്‍കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗൗരി ലങ്കേഷ് ബംഗളുരുവിനെ വീടിനു പുറത്ത് വെടിയേറ്റു കൊല്ലപ്പെടുന്നത്. ഇവര്‍ക്കു നേരെ നിറയൊഴിച്ചത് നേരത്തെ അറസ്റ്റിലായ പരശുറാം വാഗ്മാരെയെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകരായിരുന്ന ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചത്. പക്ഷേ, ഈ തോക്ക് ഇതേവരെ അന്വേഷണ സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *