കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവ്; അന്തസ്സുകെട്ട പ്രവര്‍ത്തിയായതിനാല്‍ അന്ന് അതിന് തയ്യാറായിരുന്നില്ല: ഷാഹിദ കമാല്‍

കൊച്ചി : തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസ് നാടകങ്ങള്‍ തുറന്നുകാട്ടി മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാല്‍. കല്ലേറ് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവാണന്നും കലാശക്കൊട്ടിനിടയില്‍ കല്ലേറ് വന്നാല്‍ ബോധം കെട്ട് വീണുകൊള്ളണമെന്നാണ് പാര്‍ട്ടി നിര്‍ദേശിക്കാറെന്നും ഷാഹിദ പറയുന്നു. എന്നാല്‍ അന്തസ്സുകെട്ട പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് താന്‍ അതിന് തയ്യാറായിരുന്നില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച അവര്‍ ഇപ്പോള്‍ സിപിഐ എം പ്രവര്‍ത്തകയും വനിതാ കമ്മിഷന്‍ അംഗവുമാണ്.

ആ നാടകവും പൊളിഞ്ഞു; ആലത്തൂരില്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെ-VIDEO‍
നാടകം ചെരുപ്പേറ്; കഥ, സംവിധാനം അനില്‍ അക്കര‍
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് കോണ്‍ഗ്രസുകാര്‍ നുണപ്രചരണം നടത്തുമ്ബോഴാണ് മുന്‍ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. അതിനിടെ കൊട്ടിക്കലാശത്തില്‍ കല്ലേറ് നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഡിഎഫിന്റെ പ്രചരണ വാഹനത്തിന്റെ പിന്നില്‍ നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിയുമ്ബോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര എംഎല്‍എ അലറിവിളിക്കുന്നുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവര്‍ ഉന്നം വെച്ചത്. പക്ഷേ കല്ലുകള്‍ മാറി വീഴുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *