എ.ഐ കാമറയുടെ മാതൃകയില്‍ കെ ഫോണിലും വന്‍ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സ്രിറ്റും പ്രസാഡിയോയുമാണ് കെ ഫോണിലും പങ്കാളികള്‍. കെ ഫോണ്‍ അഴിമതിയിലെ കൂടുതല്‍ രേഖകള്‍ പുറത്തുവരുമെന്നും സതീശന്‍ വ്യക്തമാക്കി.
ടെന്‍ഡര്‍ നടപടികളിലും ഒത്തുകളി നടന്നു. അശോക് ബില്‍ഡേഴ്സിന് സ്രിറ്റ് ഉപകരാര്‍ നല്‍കി. കെ ഫോണ്‍ അഴിമതി പദ്ധതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.