ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് ഇതിൻറെ സൂത്രധാരനെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിക്കുകയുണ്ടായി. എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൻറെ പേരിൽ രണ്ട് കേസുകൾ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശിവശങ്കറിൻറെ അഭിഭാഷകൻറെ സൗകര്യം പരിഗണിച്ചാണ് കേസിൻറെ തുടർവാദം ഇന്നത്തേക്ക് മാറ്റിയത്.













