ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പത്തിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണ് ഇതുവരെ 5 പേർ മരിക്കുകയും 40 ലധികം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശ്രീ ആദിനാഥ ഭക്താംബർ പ്രചാരിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിയോടെ ആദിനാഥ അഭിഷേകം – മോക്ഷ കല്യാണക് നിർവാണ മഹോത്സവം – എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ധാരാളം ഭക്തർ തടിച്ചുകൂടി. മാൻ സ്തംഭ സമുച്ചയത്തിൽ നിർമ്മിച്ച താൽക്കാലിക സ്റ്റേജിന്റെ മരപ്പടികൾ തകർന്നു. സ്റ്റേജ് തകർന്നു.അപകടത്തെത്തുടർന്ന് പരുക്കേറ്റ ഭക്തർക്ക് ഉടനടി വൈദ്യസഹായം ലഭിച്ചില്ല. ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ഇ-റിക്ഷയിലാണ് അവരെ ആശുപത്രിയിലെത്തിച്ചത്.

പല ഭക്തരുടെയും നില ഗുരുതരമാണ്.സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ബറോട്ട് കോട്‌വാലി പൊലീസ് സ്ഥലത്തെത്തി തിക്കിലും തിരക്കും നിയന്ത്രിക്കുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.













