ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തി


ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചെത്തി. ബെനിന്‍, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിച്ചത്. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയെത്തിയത്.


രാം നാഥ് കോവിന്ദിന്‍റെ നാലാം ഔദ്യോഗിക ആഫ്രിക്കന്‍ സന്ദര്‍ശനമായിരുന്നു ഇത്. ബെനിന്‍ പ്രസിഡന്‍റ് പട്രിസ് ടാലന്‍, ഗാംബിയന്‍ പ്രസിഡന്‍റ് അഡാമോ ബാറോ, ഗിനിയ പ്രസിഡന്‍റ് ആല്‍ഫ കോണ്ടേ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ബെനിലിലെ കോട്ടോനോവിലെ ഇന്ത്യാക്കാര്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു.


കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും ലോക്‌സഭാംഗമായ ദിലീപ് ഘോഷും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.



Sharing is Caring