ആഗ്രയില്‍ റോഡ് നിര്‍മിച്ചത് നായയുടെ ശരീരത്തിലൂടെ; വേദനയില്‍ പിടഞ്ഞ് ഒടുവില്‍ മരണം

ആഗ്ര: ഒാരം ചേര്‍ന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മിച്ചു. റോഡിനടിയില്‍ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത് മണിക്കൂറുകളോളം. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായി. ചുട്ടു പൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്.

ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഒാരിയിട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ അത് അവഗണിച്ച്‌ ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പ്രവൃത്തി നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

നായയുടെ കാലുകള്‍ റോഡിനടിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലാണ് താന്‍ കണ്ടതെന്ന് ആഗ്രയിലെ വലതുപക്ഷ പ്രവര്‍ത്തകന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ നായ അല്‍പസമയം കഴിഞ്ഞപ്പോള്‍ ചത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജെ.സി.ബി ഉപയോഗിച്ച്‌ റോഡ് കുഴിച്ച്‌ നായയെ പുറത്തെടുത്ത ശേഷം അദ്ദേഹം അതിനെ സംസ്കരിക്കുകയായിരുന്നു. റോഡ് നിര്‍മാണ കമ്പനിക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദ് പരാശര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *