അമൃത്സര്‍ ദുരന്തം: മരിച്ചവരുടെ കുട്ടികളെ ദത്തെടുത്തു സംരക്ഷിക്കുമെന്ന് സിദ്ദു

ചണ്ഡിഗഡ്: അമൃത്സറിലെ ജോദഫടക്കില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുട്ടികളെ ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവ്ജോത് സിംഗ് സിദ്ദു. മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള എല്ലാ ചെലവുകളും താനും ഭാര്യയും ചേര്‍ന്നു വഹിക്കുമെന്നും ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാന്പത്തിക സഹായമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും സിദ്ദു അറിയിച്ചു.

അപകടത്തില്‍ മരിച്ച 61 പേരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി പഞ്ചാബ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. 21 കുടുംബങ്ങള്‍ക്കാണു നഷ്ടപരിഹാരം ലഭിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ദസറ ആഘോഷത്തിനിടെയാണ് അമൃത്സറില്‍ അപകടമുണ്ടായത്. ട്രാക്കില്‍ കൂടിനിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച്‌ കയറുകയായിരുന്നു. രാവണന്‍റെ കോലം കത്തിക്കുന്നതു കാണാന്‍ റെയില്‍പാളത്തില്‍ തടിച്ചുകൂടിയിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പടക്കത്തിന്‍റെ ശബ്ദംമൂലം ട്രെയിന്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആഘോഷത്തില്‍ സിദ്ദുവിന്‍റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *