അഴിമതി വിരുദ്ധ സമരത്തിന് റഷ്യന്‍ പ്രതിപക്ഷ നേതാവിനെ ജയിലിലടച്ചു

സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തിയതിന് റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ 15 ദിവസത്തേക്ക് ജയിലിലടച്ചു. സര്‍ക്കാറിനെതിരേ അഴിമതി വിരുദ്ധ സമരം നടത്തിയതിനാണ് അലക്‌സിയെ പൊലിസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.

280 പൗണ്ട് പിഴ അടക്കാനും മോസ്‌കോ കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊലിസിനെ അനുസരിക്കാത്തതിനും സമരം സംഘടിപ്പിച്ചതിനുമാണ് പിഴ. കേസില്‍ ആയിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെഡ്‌വേഡിനു നേരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ 12ഓളം നഗരങ്ങളില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റിനെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു റാലി. റാലി നടത്താന്‍ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. പദവിയിലിക്കുന്ന സമയത്ത് അനധികൃതമായി ധാരാളം സ്വത്തുക്കള്‍ സമ്പാദിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *