മൗണ്ട് അഗുംഗ് അഗ്നിപര്‍വതം തീതുപ്പി; ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു


ബാലി: അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. മൗണ്ട് അഗുംഗ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊട്ടിത്തെറിക്കു പിന്നാലെ വിമാനത്താവളം പുകയും ചാരവുംകൊണ്ടു മൂടി. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.


450 വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തെന്നും ഇത് 75,000ല്‍ അധികം യാത്രക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. അഗ്നിപര്‍വത പുക വിമാന യാത്രയ്ക്കു വന്‍ ഭീഷണിയാണ്. എന്‍ജിനുകളില്‍നിന്നു തീ ഉയരാന്‍ ഈ പുക കാരണമാകുമെന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. കിഴക്കന്‍ ജാവയിലെ രണ്ടു ചെറിയ വിമാനത്താവളങ്ങളും അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.


ഇക്വഡോറിലെ സിയറ നെഗ്ര അഗ്നിപര്‍വതവും പൊട്ടിത്തെറിച്ച്‌ ലാവ പുറംതള്ളുകയാണ്. ഇതേതുടര്‍ന്ന് ഗലപാഗോസ് നാഷണല്‍ പാര്‍ക്ക് പുകയും ചാരവുംകൊണ്ട് മൂടപ്പെട്ടിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



Sharing is Caring