എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക്‌ അനുമതി നൽകിയതിനെതിരെ വിമർശനവുമായി പാലക്കാട്‌ രൂപത


എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക്‌ അനുമതി നൽകിയതിനെതിരെ വിമർശനവുമായി പാലക്കാട്‌ രൂപത. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കി. എലപ്പുള്ളിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്, ഈ പദ്ധതി വരുന്നതോടെ കർഷകർ പട്ടിണിയിലാകും. മലമ്പുഴ ഡാമിൽ നിന്ന് കഴിഞ്ഞ തവണ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായി.


മദ്യത്തിന്റെ വില്പന ഘട്ടം ഘട്ടമായി കുറക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കമ്പനി ലക്ഷ്യമിടുന്നത് രാസമദ്യ നിർമ്മാണമെന്ന് വ്യക്തമാണ്. വന്യമൃഗ ശല്യം ഒഴിവാക്കി ജനങ്ങളെ സഹായിച്ചു കൂടെയെന്നും ബിഷപ്പ് ചോദിച്ചു.എലപ്പുളളിയിൽ വൻകിട മദ്യനി‍ർമ്മാണശാലക്ക് അനുമതി നൽകിയ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്കെതിരെ എതി‌ർപ്പ് ഉയർന്നിരുന്ന സാഹചര്യം ഉണ്ടായി.


കൃഷി മന്ത്രി പി.പ്രസാദാണ് ഭക്ഷ്യധാന്യങ്ങൾ മദ്യോൽപാദനത്തിന് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എതി‍ർത്ത് രംഗത്തുവന്നത്.പി.പ്രസാദിൻെറ എതിർപ്പ് കണക്കിലെടുത്ത് അരി ഉപയോഗിക്കുന്നത് വിലക്കി ഉപയോഗ്യശൂന്യമായ അരി എന്നതിലേക്ക് ഭേദഗതി വരുത്തിയത്. പദ്ധതിക്ക് വെളളം എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും മന്ത്രി പി. പ്രസാദ് ഉന്നയിച്ചിരുന്നു.



Sharing is Caring