കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും നേരിട്ടത് ക്രൂരമര്‍ദ്ദനം

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും നേരിട്ടത് ക്രൂരമര്‍ദ്ദനം. സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും നേര്‍ക്ക് മൂന്നാംമുറയാണ് പൊലീസ് പ്രയോഗിച്ചത്. പിണറായിയുടെ അടുത്തയാളാണോ എന്ന് പരിഹസിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിഷ്‌നേഷ് പറഞ്ഞു.

വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പറഞ്ഞു. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരന്‍ നട്ടെല്ലില്‍ ചവിട്ടി. ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. എസ്.ഐ അനീഷ്, സി.ഐ വിനോട് എന്നിവരാണ് നേതൃത്വം നല്‍കിയത്. മണികണ്ഠന്‍, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദ്ദിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് ആക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവം ഇപ്പോഴിതാ പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *