ബംഗളൂരുവിൽ വിദ്യാർത്ഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മിലിറ്ററി കോളജിലെ പ്ലസ് വൺ വിദ്യാർത്ഥി രാഹുൽ ഭണ്ഡാരി (17) ആണ് കൊല്ലപ്പെട്ടത്.
വീടിനു സമീപത്തെ സഞ്ജയ് നഗർ ബസ് സ്റ്റോപ്പിന് സമീപം രാവിലെ 5 മണിയോടെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ മൂന്ന് മണിക്ക് ഉറക്കമുണർന്ന രാഹുലിനെ പിന്നീട് കാണാതാകുകയായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട് രാഹുൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ പിതാവിന്റെ പിസ്റ്റോൾ ഉപയോഗിച്ച് രാഹുൽ സ്വയം വെടിയുതിർത്തതാകാനും പോലീസ് ഉപയോഗിക്കുന്നു. പോലീസിന് സമീപത്തുനിന്ന് പിസ്റ്റോൾ, ഇത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബാഗ്, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.