ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ റഷ്യ.

ബീജിം​ഗ്: ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയില്‍ റഷ്യ. മെയ് മാസത്തില്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തത് റഷ്യയാണ്.

8.42 മില്യണ്‍ ടണ്‍ എണ്ണയാണ് മെയ് മാസം റഷ്യയില്‍ നിന്നും ചൈനയിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സൗദിയില്‍ നിന്നും 7.82 മില്യണ്‍ ടണ്ണും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്ന സൗദി അറേബ്യയെ റഷ്യ പിന്നിലാക്കി.

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിക്ക് റഷ്യ വലിയ ഇളവുകളും നല്‍കിയതും ചൈന-റഷ്യ എണ്ണ വ്യാപാരം ശക്തമാക്കി. യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റഷ്യന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകളോടെ എണ്ണ നല്‍കാന്‍ തീരുമാനിച്ചത്.

മെയ് മാസത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ മുന്‍പന്തിയിലുണ്ട്. സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായി. അതേസമയം ഒന്നാം സ്ഥാനത്ത് ഇറാഖ് തന്നെയാണ്. മെയ് മാസത്തില്‍ 2.5 കോടി ബാരല്‍ ഓയിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്.

2021 നും 2022 ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 1 ശതമാനം മാത്രമായിരുന്നു റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി. എന്നാല്‍ 2022 ഏപ്രിലില്‍ ഇത് അഞ്ച് ശതമാനമായി ഉയര്‍ന്നു. മെയ് മാസത്തിലാവട്ടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തിലേറെയും റഷ്യയില്‍ നിന്ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *