ഓൺലൈൻ ചൂതാട്ടം : ചെന്നൈയില്‍ 23 കാരൻ തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകന്‍ സന്തോഷ് (23) ആണ് മരിച്ചത്.

മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സന്തോഷ് ഓണ്‍ലൈന്‍ ചൂതാട്ടം ആരംഭിച്ചത്. ഇതിന് അടിമയായി ധാരാളം പണം നഷ്ടപ്പെടുത്തി. പണം കിട്ടാതെവന്നപ്പോള്‍ തന്റെ സ്വര്‍ണമാലയും മോതിരവും വിറ്റും ചൂതാട്ടം നടത്തി. ആഭരണത്തെക്കുറിച്ചു മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ രണ്ടുദിവസംമുമ്പ് വീടുവിട്ടിറങ്ങി.

ബുധനാഴ്ച രാത്രി മണപ്പാറ റെയില്‍വേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയില്‍വെച്ച് തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മണപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് താന്‍ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ ജീവനൊടുക്കുന്നെന്നും വാട്‌സാപ്പില്‍ സന്തോഷ് സ്റ്റാറ്റസ് ഇട്ടിരുന്നതായി പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *