ഊര്‍ജ മേഖലയില്‍ ഒമാനും ജര്‍മനിയും സഹകരണ കരാര്‍ ഒപ്പുവെച്ചു

മസ്കത്ത്: ഊര്‍ജ മേഖലയില്‍ ഒമാനും ജര്‍മനിയും സഹകരണ കരാര്‍ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങള്‍, സ്മാര്‍ട്ട് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയുടെ കൈമാറ്റത്തിന് കരാര്‍ വഴിവെക്കും.

ഒമാന്‍ ഊര്‍ജ, ധാതു മന്ത്രി എന്‍ജി. സലിം നാസര്‍ അല്‍ ഔഫി, ജര്‍മന്‍ ഭാഗത്തുനിന്ന് ഫെഡറല്‍ മിനിസ്ട്രി ഫോര്‍ ഇക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ സ്റ്റേറ്റ് സെക്രട്ടറി ഡോ. പാട്രിക് ഗ്രെയ്‌ചെന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു കരാര്‍.

വിദേശകാര്യ മന്ത്രിയുടെ ഓഫിസ് മേധാവി ഖാലിദ് ഹഷെല്‍ അല്‍ മുസെല്‍ഹി, ഒമാനിലെ ജര്‍മന്‍ അംബാസഡര്‍ തോമസ് ഷ്‌നൈഡര്‍, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ജര്‍മന്‍ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്‌ന്‍മിയറും ബെര്‍ലിനിലെ ബെല്ലീവ് പാലസില്‍ ചര്‍ച്ച നടത്തി. ബെര്‍ലിനിലെ ബെല്ലിവ്യൂ കൊട്ടാരത്തില്‍ സുല്‍ത്താനെ ഔദ്യോഗിക സ്വീകരണത്തോടെയായിരുന്നു വരവേറ്റത്.വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളും അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും സുല്‍ത്താന്‍ നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബെര്‍ലിനിലെ ചാന്‍സലറി പരിസരത്തായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും പൊതു താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി നിലവിലുള്ള സഹകരണവും പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുവായ ആശങ്കയുള്ള വിവിധ വിഷയങ്ങളില്‍ കാഴ്ചപ്പാടുകളും കൈമാറി.

ജര്‍മന്‍ ചാന്‍സലര്‍ ഒരുക്കിയ ഉച്ചയൂണിലും സുല്‍ത്താന്‍ പങ്കെടുത്തു. റോയല്‍ ഓഫിസ് മന്ത്രി ജന. സുല്‍ത്താന്‍ മുഹമ്മദ് അല്‍ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം മുഹമ്മദ് അല്‍ മുര്‍ഷിദി, ഊര്‍ജ, ധാതു മന്ത്രി എന്‍ജി. സലിം നാസര്‍ അല്‍ ഔഫി, പ്രൈവറ്റ് ഓഫിസിലെ ഉപദേഷ്ടാവ് സയ്യിദ് ഡോ. സുല്‍ത്താന്‍ യാറൂബ് അല്‍ ബുസൈദി തുടങ്ങിയവരും സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *