നിലമ്പൂരില്‍ റബ്ബര്‍ തോട്ടത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

നിലമ്പൂരില്‍ റബ്ബര്‍ തോട്ടത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പില്‍ ചന്ദ്രന്റെയും രജനിയുടെയും മകന്‍ വിനീഷ് (22), ഗൂഡല്ലൂര്‍ ഓവേലി സീഫോര്‍ത്തിലെ ബാലന്റെയും വസന്തയുടെയും മകള്‍ രമ്യ (22) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വീടിന് 200 മീറ്റര്‍ അകലെ വിജനമായ റബര്‍ തോട്ടത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടത്.
വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നഴ്‌സ് ആണ് രമ്യ. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടില്‍നിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരിലെത്തി. രമ്യയുടെ ഫോണില്‍നിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായും പറയുന്നു.

റബര്‍ മരത്തില്‍ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍. ഡിവൈഎസ്പി സാജു കെ.ഏബ്രഹാം സ്ഥലം സന്ദര്‍ശിച്ചു. ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *