സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ പുതിയ സമിതി

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ പുതിയ നിരീക്ഷണ സമിതി രൂപപ്പെട്ടു .

അംഗ സംഘടനകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐ.സി.സി) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയുമാണു ഫിലിം ചേംബറിന്റെ കാര്‍മികത്വത്തില്‍ രൂപീകരിച്ച സമിതിയുടെ ചുമതല.

ലച്ചിത്ര മേഖലയിലെ 9 സംഘടനകളില്‍ നിന്നു 3 വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 29 അംഗ സമിതിയില്‍ പുറത്തു നിന്നു 2 അഭിഭാഷകരും അംഗങ്ങളാണ്. 27 സിനിമാ പ്രതിനിധികളില്‍ പക്ഷേ, സ്ത്രീ പ്രാതിനിധ്യം 7 പേര്‍ മാത്രം.

ദേവീചന്ദന, സുരേഷ് കൃഷ്ണ, ബാബുരാജ് എന്നിവരാണ് അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പ്രതിനിധികള്‍. സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവര്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രതിനിധീകരിക്കുന്നു.
റാണി ശരണ്‍ (പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍), സിജി തോമസ് നൊബേല്‍ (ഫെഫ്ക), അപര്‍ണ രാജീവ് (മാക്ട) എന്നിവരാണു മറ്റു വനിതാ പ്രതിനിധികള്‍.

രൂപീകരണ യോഗത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി, ഫിലിം ചേംബര്‍ അധ്യക്ഷന്‍ ജി.സുരേഷ് കുമാര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ, മാക്ട, ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, വിമന്‍ ഇന്‍ സിനിമ കലക്ടീവ്, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *