മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മോന്‍സണെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇവ തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി മോന്‍സനെ കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.

മോന്‍സന്‍ മാവുങ്കലിനെയും പുരാവസ്തു വില്‍പ്പനക്കാരന്‍ സന്തോഷിനെയും ഇന്നലെ ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. മോന്‍സന്റെ പക്കലുള്ള വസ്തുക്കളില്‍ ഭൂരിഭാഗവും തിരുവനന്തപുരം സ്വദേശിയായ സന്തോഷില്‍ നിന്നും വാങ്ങിയതാണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്‍സന് ഇത്തരം സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കലില്‍ സന്തോഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പുരാവസ്തുക്കള്‍ ശേഖരിച്ച്‌ ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *