പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് മന്ത്രി കെ മുരളീധരൻ. അസ്ഥാനത്തുള്ളതാണ് റെയ്ഡ്. പിണറായിയുടെ ജീവൻ രക്ഷാമാർഗ്ഗം ആയി ഇഡി വന്നതാണോ എന്നാണ് സംശയമെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ കോൺഗ്രസുകാരുടെയും വീട്ടിൽ റെയ്ഡ് നടത്തി. പ്രതിപക്ഷ നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ആരെങ്കിലും പറഞ്ഞോ. അതിന്റെ പേരിൽ ഇന്നലെ കാണിച്ചത് കയ്യുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
സ്വന്തം പാർട്ടിക്കാർ പിണറായിയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് രക്ഷാപ്രവർത്തന മാർഗമായി ഇഡി വന്നതെന്ന് കെ മുരളീധരൻ പറഞ്ഞു