ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ കൊമ്പുകോർക്കും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയത്തിനകൾ തന്നെ ആത്മവിശ്വാസത്തോടെ ആയിരിക്കും ടീം ഇറങ്ങുക. മറുവശത്ത് ഇംഗ്ലണ്ടിൽ ടി20 പരമ്പര ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. 2015 മുതൽ ഇതുവരെ ഒരു പരമ്പരയും തോറ്റിട്ടില്ലാത്തതിനാൽ ഇന്ത്യയിൽ നടന്ന ടി20 ഉഭയകക്ഷി പരമ്പരയിൽ സൗത് ആഫ്രിക്കക്ക് മികച്ച റെക്കോർഡുണ്ട്. ഇത്തവണ ആ റെക്കോർഡ് തിരുത്താൻ ഇന്ത്യക്ക് മികച്ച അവസരമുണ്ടെന്ന് പറയാം.
അവസാന ഓവറുകളാണ് ഇന്ത്യക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. സ്കോർ പ്രതിരോധിക്കുമ്പോൾ പ്രധാ ബൗളറുമാർക്ക് തിളങ്ങാൻ സാധിക്കുന്നില്ല എന്നതും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിനാൽ ലോകകപ്പിന് മുമ്പ് ആ മേഖലയിലും ഇന്ത്യ ശ്രമിക്കുന്നത് ഒരു ആധിപത്യത്തിനാണ്.
ആരാധകർ ആഗ്രഹിച്ച പോലെ അർശ്ദീപ്- ബുംറ ഡെത്ത് ബൗളിംഗ് കോമ്പിനേഷൻ കാണാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ചഹലിന് പകരം അശ്വിനെ ഇലവനിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിലൊക്കെ അദ്ദേഹം നല്ല പ്രഹരം ഏറ്റുവാങ്ങിയതിനാൽ തന്നെയാണിത്. അതുപോലെ ഉപനായകൻ രാഹുലിൽ നിന്നും ഇന്ത്യ സ്ഥിരത ഉള്ള പ്രകടനം ആഗ്രഹിക്കുന്നു.
ടീം ഇന്ത്യ: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, അർശ്ദീപ് സിങ്, ജസ്പ്രീത് ബുംറ, രവി അശ്വിൻ , ഹർഷൽ പട്ടേൽ