ധോണിക്ക് സര്‍പ്രൈസ് നല്‍കിയ കഥ പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് -ക്രുണാല്‍ പാണ്ഡ്യ സഹോദരങ്ങള്‍. ധോണിയുടെ 39-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഹാര്‍ദിക്കും ക്രുണാലും തീരുമാനിച്ചിരുന്നു. എന്നാല്‍ അതു പൊളിഞ്ഞുപോയ കഥ പറയുകയാണ് ഹാര്‍ദിക്.

റാഞ്ചിയിലെ വീട്ടിലേക്ക് ഞാനും ക്രുണാലും എത്തിയപ്പോള്‍ ധോണിക്ക് ഒരു സര്‍പ്രൈസുമുണ്ടായില്ല. കാരണം രണ്ടുപേരും ചെല്ലുന്ന കാര്യം എയര്‍പോര്‍ട്ടില്‍ നിന്ന് ആരോ ധോണിയെ വിളിച്ച് അറിയിച്ചിരുന്നു. അതുകൊണ്ട് നമ്മുടെ പദ്ധതി പൊളിഞ്ഞു- ഹാര്‍ദിക് പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനം പുറപ്പെടുംമുന്‍പേ ധോണി എന്നെ വിളിച്ചു ‘നിങ്ങള്‍ ഇങ്ങോട്ടുവരുന്നുണ്ടോ’, എന്ന് ചോദിച്ചു. ഇക്കാര്യം എങ്ങനെ ധോണി ഭായി അറിഞ്ഞു എന്ന എന്റെ മറുചോദ്യത്തിന് എയര്‍പോര്‍ട്ടില്‍ നിന്ന് ആരോ വിളിച്ച് അറിയിച്ചു എന്നായിരുന്നു മറുപടി. ‘ശരി, നിങ്ങള്‍ വരൂ’ എന്നു ധോണി പറഞ്ഞുനിര്‍ത്തിയതായും ഹാര്‍ദിക്ക് ഓര്‍ക്കുന്നു.

വീട്ടിലെത്തുമ്പോള്‍ ധോണി പൂന്തോട്ടത്തിലായിരുന്നു. ശരീരത്തിന്റെ അവസ്ഥ എങ്ങനെയെന്ന് ഞാന്‍ അന്വേഷിച്ചു. കാല്‍മുട്ടിന് ചെറിയ വേദനയുണ്ടെന്ന് ധോണി ഉത്തരം നല്‍കി.എന്താ കാരണമെന്നു ചോദിച്ചപ്പോള്‍ 50 ബൈക്കുകള്‍ മുട്ടുകുത്തിയിരുന്ന് റിപ്പയര്‍ ചെയ്തായി മറുപടി പറഞ്ഞെന്നും ഹാര്‍ദിക് വെളിപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *