ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം; ഒരേക്കര്‍ കൃഷിക്ക് വേണ്ടിവന്നത് അഞ്ച് മിനിറ്റ് മാത്രം

കേളകം: ആറളം ഫാമില്‍ മഞ്ഞള്‍ കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച്‌ വളപ്രയോഗം നടത്തി. സൂക്ഷ്മമൂലകങ്ങളാണ് ദ്രവരൂപത്തില്‍ ഡ്രോണ്‍ വഴി മഞ്ഞളിന് നല്‍കിയത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിെന്‍റയും കാസര്‍കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിെന്‍റയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമില്‍ മഞ്ഞള്‍ കൃഷി നടത്തുന്നത്. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഫാമിെന്‍റ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

ജില്ലയില്‍ ആദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ആരംഭിച്ചത്. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് വളപ്രയോഗത്തിന് കരാറെടുത്തിട്ടുള്ളത്. മണിക്കൂറിന് 900 രൂപയാണ് തുക ഈടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിതെന്ന് ഫാം മാനേജിങ് ഡയറക്ടര്‍ ബിമല്‍ ഘോഷ് പറഞ്ഞു. ഡ്രോണ്‍ ഉപയോഗത്തിലൂടെ വളപ്രയോഗത്തിനുള്ള ചെലവ് മൂന്നിലൊന്നായി കുറക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഫാം പുതിയ മാനേജ്‌മെന്‍റിെന്‍റ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാറിെന്‍റ സഹകരണത്തോടെ അതിവേഗം വളര്‍ച്ചയുടെ പാതയിലാണെന്നും തൊഴിലാളികളും ജീവനക്കാരും വളരെ പ്രതീക്ഷയിലാണെന്നും ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ഉദ്ഘാടനം ചെയ്ത ശേഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ 25 ഏക്കറിലും വളപ്രയോഗം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ഫാം മാര്‍ക്കറ്റിങ് മാനേജര്‍ ആര്‍. ശ്രീകുമാര്‍, സൂപ്രണ്ട് കെ.കെ. ദിനചന്ദ്രന്‍, കെ.കെ. ജനാര്‍ദനന്‍, പി.കെ. രാമചന്ദ്രന്‍ എന്നിവരും ഫാം തൊഴിലാളികളം ജീവനക്കാരും പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *