യാത്ര വിലക്ക് ലംഘിച്ച് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി തടഞ്ഞു

സിഎസ്‌ഐ ദക്ഷിണകേരള ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശ യാത്ര തടഞ്ഞു. യുകെയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇ ഡിയെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ തടഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ബിഷപ്പ് വിമാനത്താവളത്തില്‍ എത്തിയത്. കാരക്കോണം മെഡിക്കല്‍ കോളജ് ക്രമക്കേട് കേസിലാണ് അന്വേഷണം നടക്കുന്നത്. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കി.

കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളജിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. 13 മണിക്കൂറോളമാണ് പരിശോധന നീണ്ടു നിന്നത്. കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കേസ്.

ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസ്സിലും കാരക്കോണം മെഡിക്കല്‍ കോളജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി.എസ്.ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തിയത്. ഇ ഡി മടങ്ങിയതിന് ശേഷം ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ പോര്‍വിളിയായി. സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *