സ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്കൂട്ടുകെട്ട്;പക്ഷാഘാതം സംഭവിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സയും ബോധവത്കരണവും നൽകുക ലക്ഷ്യം

കോഴിക്കോട്: സംസ്ഥാനത്ത് മസ്തിഷ്കാഘാതം ബാധിച്ച രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ശരിയായ പരിചരണവും ഉറപ്പാക്കുന്നതിനായി മെഡ്ട്രോണിക്കുമായി കൈകോർത്ത് ആസ്റ്റർ മിംസ് . ഈ സഹകരണത്തിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളെ കൂടി ഉൾപ്പെടുത്തി ആസ്റ്റർ മിംസ് ഒരു നെറ്റ്‌വർക്ക് രൂപീകരിക്കും. സ്ട്രോക്ക് രോഗികളെ പരിചരിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഫോണിലൂടെ ഡോക്ടർമാരെ ബന്ധപ്പെടാനുള്ള സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടങ്ങളിൽ ഒരുക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും അതാത് ആശുപത്രികളിലെ ജീവനക്കാർക്ക് മെഡ്‌ട്രോണിക്ക് നൽകും.

പദ്ധതിക്ക് തുടക്കമാകുമ്പോൾ ഈ നെറ്റ്‌വർക്കിൽ ചേരുന്ന ആശുപത്രികളുടെ കേന്ദ്രമായി കോഴിക്കോട് ആസ്റ്റർ മിംസ് പ്രവർത്തിക്കും. സ്ട്രോക്ക് ലക്ഷണങ്ങളുള്ള രോഗികൾക്ക് ഈ നെറ്റ്‌വർക്കിലുള്ള ഏത് ആശുപത്രിയിലും അടിയന്തര ചികിത്സ തേടാം. സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ അവിടെ നടത്തിയ ശേഷം അതിന്റെ ഫലം ആസ്റ്റർ മിംസിലെ വിദഗ്ദ്ധ ടീമിന് അയച്ചുകൊടുക്കും. തുടർചികിത്സയും പരിചരണവും മരുന്നുകളും എങ്ങനെ വേണമെന്ന് ഒരു വിദഗ്ധ സമിതി തീരുമാനിക്കും. രോഗികളുമായി ഫോണിലൂടെയും ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കും. വിദഗ്ദ്ധ ന്യുറോ സർജന്മാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അയർലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌ട്രോണിക്ക് കമ്പനിയുടെ ഇന്ത്യൻ വിഭാഗമാണ് ആസ്റ്റർ മിംസുമായി സഹകരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം. ഇന്ത്യയിൽ ഓരോ വർഷവും 11.8 ലക്ഷം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇതിൽ 80% വരെ രോഗികൾക്കും തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതാണ് സ്ട്രോക്കിനു കാരണമാകുന്നത്. ലക്ഷണങ്ങൾ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഈ രക്തക്കട്ട നീക്കം ചെയ്തില്ലങ്കിൽ അപകടമാണ്.
പക്ഷെ, മസ്തിഷ്കാഘാതം ചികിൽസിക്കാൻ സൗകര്യങ്ങളുള്ള ആശുപത്രികൾ കുറവായതിനാൽ
പലർക്കും സമയത്തിന് ചികിത്സ കിട്ടാറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്
മെഡ്‌ട്രോണിക്കുമായി സഹകരിച്ച് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റർ മിംസിലെ
ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട് പറഞ്ഞു. മസ്തിഷ്കാഘാതം
നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദഗ്ദ്ധ പരിചരണം ആസ്റ്റർ മിംസിൽ ലഭ്യമാണ്. ഈ
സൗകര്യം സംസ്ഥാനത്തെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

മരുന്നുകൾക്ക് പകരം ആൻ‌ജിയോപ്ലാസ്റ്റിയിലൂടെ തലച്ചോറിലെ രക്തക്കട്ടകൾ നീക്കം ചെയ്യുന്ന ആധുനിക ചികിത്സാരീതിയാണ് കൂടുതൽ ഫലപ്രദം. പക്ഷെ വളരെ കുറച്ച് രോഗികൾക്ക് മാത്രമേ (0.5%) അടിയന്തിര ഘട്ടങ്ങളിൽ പോലും ഇതിന് അവസരം ലഭിക്കുന്നുള്ളു. ഈ പരിമിതികൾ മറികടന്ന് മെച്ചപ്പെട്ട പരിചരണം രോഗികൾക്ക് ഉറപ്പാക്കാനാണ് ആസ്റ്റർ മിംസുമായുള്ള സഹകരണത്തിന്റെ ഉദ്ദേശമെന്ന് മെഡ്ട്രോണിക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദൻ കൃഷ്ണൻ പറഞ്ഞു.
രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ നല്കാൻ നേരത്തെ തന്നെ മെഡിട്രോണിക്ക്സുമായി സഹകരണമുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ശ്രി. ഫർഹാൻ യാസിൻ പറഞ്ഞു. ഈ പുതിയ പദ്ധതിയിലൂടെ മസ്തിഷ്കാഘാതത്തിന് ഏറ്റവും സമഗ്രമായ ചികിത്സ നല്കാൻ കഴിയുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇത്തരം ആധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കാൻ കഴിയുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

മെഡ്ട്രോണിക്സ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ ശ്രീ. മദൻ കൃഷ്ണൻ, കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ആസ്റ്റർ മിംസിലെ ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട്, പീഡിയാട്രിക്ക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മൻ, സീനിയർ കൺസൾറ്റൻഡ് ഡോ. നൗഫൽ ബഷീർ, ന്യൂറോളജി വിഭാഗം തലവൻ ഡോ. അബ്ദുറഹിമാൻ കെ.പി, ന്യൂറോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. അഷ്‌റഫ് വി.വി എന്നിവർ പത്രസമ്മേളനത്തിൽ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *