നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ പല കാര്യങ്ങളിലും തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച്. കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകരുടെ ഇടപെടലിലും ദൃശ്യങ്ങള്‍ ചോര്‍ന്നതിലും അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റുത്രം പറയുന്നു.

ഈ വിഷയങ്ങളില്‍ തുടരന്വേഷണം അനിവാര്യമാണെന്നും കുറ്റപത്രം പറയുന്നു. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊാഴിയില്‍ കാമ്പുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും ക്രെംബ്രാഞ്ച് പറയുന്നു.

സിനിമ പ്രവര്‍ത്തകരായ ആഷിഖ് അബു, ചെമ്പന്‍ വിനോദ്, മഞ്ജു വാര്യര്‍, രഞ്ജു രഞ്ജിമാറും എന്നിവര്‍ സാക്ഷികളാണ്. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേര്‍ത്തു.

ദിലീപ് തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തിയെന്നും ദിലീപ്-ബാലചന്ദ്രകുമാര്‍ ബന്ധത്തില്‍ തെളിവ് ലഭിച്ചെന്നും ഇവര്‍ പറയുന്നു. പള്‍സര്‍ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്.

പണമിടപാടിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. 110 സാക്ഷികളാണ് കേസിലുള്ളത്. കേസില്‍ കാവ്യാ മാധവന്‍ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു.

ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസില്‍ സാക്ഷികളാണ്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *