71 ലും മാസ്സാണ് മണിയമ്മ, നേടിയത് പത്തുതരം ഡ്രൈവിംഗ് ലൈസൻസ്

കൊച്ചി: വയസ്സ് 71 ആയെങ്കിലും മണിയമ്മക്കു മുന്നില്‍ വഴങ്ങാത്ത വളയങ്ങളില്ല. സ്കൂട്ടര്‍ മുതല്‍ ബുള്‍ഡോസര്‍ വരെ ഏതും ഇൗ പ്രായത്തിലും അനായാസം അവര്‍ക്കു കീഴടങ്ങും. എറണാകുളം തോപ്പുംപടി സ്വദേശി മണിയമ്മ എന്ന രാധാമണി ആളത്ര ചില്ലറക്കാരിയല്ല. ഈ പ്രായത്തില്‍ ഏറ്റവുമധികം ലൈസന്‍സുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനുടമയാണ്. ഒാേട്ടാറിക്ഷയും കാറും ബസും ട്രാക്ടറും ക്രെയിനും റോഡ് റോളറുമെല്ലാം ഒാടിക്കുന്നൊരു പെണ്‍കരുത്ത്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായി 11 ശാഖയുള്ള എ.ടു.ഇസഡ് ഡ്രൈവിങ് സ്കൂളിെന്‍റ സ്ഥാപക.

ആലപ്പുഴ അരൂക്കുറ്റിയില്‍നിന്ന് ട്രാന്‍സ്പോര്‍ട്ട് ബിസിനസുകാരനായ ടി.വി. ലാലെന്‍റ ജീവിതപങ്കാളിയായി 1967ല്‍ തോപ്പുംപടിയില്‍ വന്നിറങ്ങിയതാണ് മണിയമ്മ. 1978ല്‍ കുടുംബം ഡ്രൈവിങ് സ്കൂള്‍ തുടങ്ങി. കാറിെന്‍റ ഡ്രൈവിങ് സീറ്റിലിരുത്തി ആദ്യമായി വളയം പിടിപ്പിച്ചത് ലാലന്‍ തന്നെ. 1981ല്‍ ൈഡ്രവിങ് ൈലസന്‍സ് എടുത്തു. അതൊരു തുടക്കം മാത്രമായിരുന്നു. അക്കാലത്ത് മംഗളൂരുവില്‍നിന്ന് എടുക്കേണ്ടിയിരുന്ന ഹെവി ലൈസന്‍സും വൈകാതെ സ്വന്തമാക്കി. സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസന്‍സ് നല്‍കിത്തുടങ്ങിയ സ്ഥാപനമാണ് ഇവരുേടത്.

പിന്നാലെ െഡ്രെവിങ് പഠിപ്പിക്കാനും തുടങ്ങി. 93ല്‍ സ്കൂട്ടര്‍ ലൈസന്‍സ് എടുത്തു. വര്‍ഷങ്ങള്‍ക്കുമുമ്ബാണ് ക്രെയിന്‍, എക്സ്കവേറ്റര്‍, ഫോര്‍ക് ലിഫ്റ്റര്‍, റോഡ് റോളര്‍, ട്രാക്ടര്‍, ട്രെയിലര്‍ തുടങ്ങിയവയെല്ലാം പഠിച്ച്‌ ലൈസന്‍സെടുത്തത്. നിലവില്‍ ടൂ വീലര്‍ മുതല്‍ അത്യധികം ശ്രദ്ധ പുലര്‍ത്തേണ്ടതായ ഹസാര്‍ഡ്സ് ലൈസന്‍സുവരെ മണിയമ്മക്കുണ്ട്. ഇതിനിടെ, 2004ല്‍ ഭര്‍ത്താവിെന്‍റ അപകടമരണം മണിയമ്മയുടെ ജീവിതത്തിലും ഒരുസഡന്‍ ബ്രേക്കിട്ടു.

ഒരുവര്‍ഷത്തോളം എല്ലാമുപേക്ഷിച്ച അവര്‍, വൈകാതെ വീണ്ടും തിരിച്ചെത്തി. പിന്നീടാണ് ഡ്രൈവിങ് സ്കൂളിെന്‍റ ചുമതല പൂര്‍ണമായും ഏറ്റെടുക്കുന്നത്. ഇന്ന് ഹെവി എക്വിപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിനൊപ്പമുണ്ട്.

മക്കളായ മിലനും മിനിയും മിജു ലാലും മരുമക്കളായ ദീപയും ശിവപ്രസാദും രാധികയും പേരമക്കളുമെല്ലാം ഈ രംഗത്തുണ്ട്. സംസ്ഥാനത്താദ്യമായി ഓട്ടോമൊബൈല്‍ ഡിപ്ലോമയെടുത്ത വനിതയാണ് മിനി. പേരമകന്‍ അരവിന്ദ് മിലന്‍ 21ാം വയസ്സില്‍ 11 ലൈസന്‍സ് നേടി ഇന്ത്യ ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *