മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജയത്തിന് എന്ത് ഹീനപ്രവർത്തിക്കും സി.പി.എം മുതിരുന്നു. 40 വർഷം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സി പി എമ്മിന് ആണ് ലഭിച്ചത്. പാലൊളി മുഹമ്മദ് കുട്ടി ഇത് വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫിന്‍റെ സ്ഥാനാർഥി പട്ടിക കേരള യാത്രയോടെ പൂർത്തിയാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ വർഗീയവത്കരിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നു. രണ്ട് പാർട്ടികളും ഒരേ തൂവൽ പക്ഷികളാണ്. ജനങ്ങളെ ബഹുമാനമില്ലാത്ത സർക്കാരാണ് നിലവിലുള്ളത്. കേരളം യു.ഡി.എഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു.