ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; മുഖ്യപ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുഖ്യപ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജോജുവിന്റെ കാര്‍ കല്ലുപയോഗിച്ച് ഇടിച്ചുതകര്‍ത്തത് ജോസഫാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോസഫിനെ മാനസികമായി പീഡിപ്പിച്ചാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എട്ടുപ്രതികളുള്ള കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മണി ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് നേരത്തെ തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

വെള്ളിയാഴ്ച ജോസഫിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.

6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *