ചന്ദന മോഷണക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍: പിടിയിലായത് പോക്സോ കേസിലെ പ്രതി രാജേഷ്

മറയൂര്‍: സ്വകാര്യ ഭൂമികളില്‍നിന്ന് ചന്ദനമരങ്ങള്‍ വെട്ടി കടത്തിയ പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. മിഷന്‍വയല്‍ സ്വദേശി രാജേഷ് (30) ആണ് പിടിയിലായത്. പോക്സോ കേസില്‍ പരോളിലിറങ്ങി ഒളിവില്‍ കഴിയുകയാണ്.

ഒരുമാസത്തിനിടെ സ്വകാര്യ ഭൂമികളില്‍നിന്ന് ഇരുപതലധികം ചന്ദനമരങ്ങളാണ് മോഷണംപോയത്. കഴിഞ്ഞദിവസം അറസ്റ്റിലായ രാജാമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ ശനിയാഴ്ച അതിരാവിലെ മിഷന്‍വയില്‍ ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. വീട്ടില്‍നിന്ന് ചന്ദനക്കഷണങ്ങളും കണ്ടെടുത്തു.ഒമ്നി കാറും കസ്റ്റഡിയിലെടുത്തു. ഇനിയും പ്രതികളെ കിട്ടാനുണ്ട്.

കാന്തല്ലൂര്‍ റേഞ്ച് ഓഫിസര്‍ ആര്‍. അദീഷ്, ഡെപ്യൂട്ടി ഓഫിസര്‍മാരായ ജയചന്ദ്ര ബോസ്, ബിജു വി.ചാക്കോ, എസ്.എ.എഫ്.ഒമാരായ ജോമോന്‍ തോമസ്, മധു ദാമോദരന്‍, രാമകൃഷ്ണന്‍, പി.എ. ജോണ്‍സണ്‍, ബി.എഫ്.ഒമാരായ പി. ജോണ്‍സണ്‍, സജിത് എന്നിവരാണ് പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *