ഗാസിയാബാദ്: ഉത്തർപ്രദേശിലെ ലോണിയിൽ ഗോഹത്യ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ പോലീസും ബെഹ്താ ഹാസിപുരിലെ ഗോഡൗണിലുണ്ടായിരുന്നവരും ഏറ്റുമുട്ടി. പോലീസിനെ കണ്ട് ഇവർ വെടിയുതിർത്തെന്നും ഏഴുപേരെ വെടിവച്ചു കീഴ്പ്പെടുത്തിയെന്നും സീനിയർ പോലീസ് സൂപ്രണ്ട് പവൻകുമാർ പറഞ്ഞു.
മുസ്ത്കീം, സൽമാൻ, മോനു, ഇന്തസാർ, നസീം, ആസിഫ്, ബോലർ എന്നിവരാണു പിടിയിലായത്. ഏഴുപേർക്കും മുട്ടിനുതാഴെയാണു വെടിയേറ്റത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പശുക്കളുടേതെന്നു സംശയിക്കുന്ന ഇറച്ചി പിടിച്ചെടുത്തെന്നു പവൻകുമാർ പറഞ്ഞു. ഏഴു കൈത്തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു.
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ മൃഗങ്ങളുടെ അസ്ഥിയും മറ്റും പരിശോധിച്ചുവരികയാണെന്നും ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും പവൻകുമാർ പറഞ്ഞു