ഒൻപത് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന കലാ സപര്യയ്കാണ് ഇന്ന് തിരശ്ശീല വീണത്. കഥകളിയിൽ ആകൃഷ്ടനായി ബാല്യത്തിൽ ഗുരു കരുണാകരനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ചതോടെ തുടങ്ങിയ അരങ്ങു ജീവിതത്തിൻ്റെ കളിവിളക്കണഞ്ഞു. നൃത്തകലയോടുള്ള അടങ്ങാത്ത അഭിനിവേശം ബാലസരസ്വതിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലെത്തി. തുടർന്നങ്ങോട്ട് കഥകളിയും ഒപ്പം നൃത്തച്ചുവടുകളും. തലശ്ശേരിയിലും പൂക്കാട്ടിലും ചേലിയയിലും നൃത്ത വിദ്യാലയങ്ങൾ …എണ്ണമറ്റ ശിഷ്യ പരമ്പരകൾ! നാടിൻ്റെ ‘ഗുരു’ വായി.
ഒടുവിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
നൂറ്റി അഞ്ചാം വയസ്സിൽ ധന്യമായ ആ ജീവിതം വിട പറയുമ്പോൾ നമിക്കുന്നു നാടാകെ . ഒപ്പം നമ്മളും🌹
FLASHNEWS