ക്രൈം ടിവി ഷോ പ്രേരണയായി;മകൻ അച്ഛനെ കൊന്നു, തെളിവുകള്‍ നശിപ്പിക്കാനായി പിതാവിന്‍റെ മൃതദേഹം കത്തിച്ചു

ടിവിയിലും യു ട്യൂബിലും തുടര്‍ച്ചയായി ക്രൈം പരിപാടികള്‍ കണ്ട മകന്‍ അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പിതാവിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനായി പിതാവിന്‍റെ മൃതദേഹം കത്തിക്കുകയും ചെയ്തു. മെയ് മാസത്തിലാണ് സംഭവം നടന്നതെങ്കിലും പുറംലോകമറിയുന്നത് കഴിഞ്ഞ ദിവസമാണ്.

മനോജ് മിശ്രയാണ് കൊല്ലപ്പെട്ടത്. മേയ് 2ന് ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. ഇളയ മകളെ ഉപദ്രവിച്ചതിന് മകനെ മിശ്ര അടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ദേഷ്യം വന്ന മകന്‍ പിതാവിന്‍റെ തലയില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു. അടി കൊണ്ട് മിശ്ര ബോധരഹിതനായി നിലത്ത് വീണു. ഇതുകണ്ട മകന്‍ തുണി ഉപയോഗിച്ച് പിതാവിന്‍റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാവ് സംഗീത മിശ്രയുടെ സഹായത്തോടെ മനോജ് മിശ്രയുടെ മൃതദേഹം ഒരു സ്കൂട്ടറില്‍ കയറ്റി വൈഷ്ണോ ധാമിന് സമീപത്തുള്ള വിജനമായ സ്ഥലത്ത് കൊണ്ടു പോയി കത്തിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് എസ്.മിശ്ര പറഞ്ഞു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായി മനോജിന്‍റെ ചെരിപ്പും കണ്ണടയും മൃതദേഹത്തിന് സമീപം ഇട്ടു.

മേയ് 31 വരെ മനോജിനെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം ഒരു പരാതിയും കൊടുത്തില്ല. വൈഷ്ണോ ധാമില്‍ നിന്നും അജ്ഞാത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മനോജ് മിശ്രയാണെന്ന് കണ്ടെത്തിയത്. പൊലീസ് മിശ്രയുടെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും അമ്മയെയും മകനെയും മാസങ്ങളോളം നിരീക്ഷിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ക്രൈം സീരിയലുകളും മിശ്രയുടെ തുടര്‍ച്ചയായി കാണുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയും മകനും കുറ്റം സമ്മതിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *