ആറ് മണിക്കൂറില്‍ 193 ദേശീയ ഗാനങ്ങള്‍; പാട്ടുംപാടി റെക്കോര്‍ഡിട്ട് മലയാളി സഹോദരിമാര്‍

ബ്രിസ്‌ബേന്‍: ആറ് മണിക്കൂര്‍ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെണ്‍ക്കുട്ടികള്‍. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്. മൂന്ന് രാജ്യാന്തര റെക്കോര്‍ഡ് പട്ടികയിലാണ് ഒറ്റദിനത്തില്‍ ഇവര്‍ ഇടംപിടിച്ചത്.

ഓസ്ട്രേലിയയില്‍ താമസിക്കുന്ന തെരേസയും ആ​ഗ്നസും ബ്രിസ്ബേന്‍ സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ രാവിലെ 10 മുതല്‍ വൈകിട്ടു വരെ നടന്ന പരിപാടിയിലാണ് നേട്ടം സ്വന്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ഇവര്‍ കാണാതെ പഠിച്ചു പാടി‌. ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള. ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളില്‍ പാടിയവര്‍ എന്നതടക്കം പല റെക്കോര്‍ഡുകളാണ് ഇവര്‍ സ്വന്തമായത്.

ഓസ്ട്രേലിയയിലെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്ബില്‍ ജോയ് കെ മാത്യുവിന്റെയും നഴ്‌സായ ജാക്വിലിന്റെയും മക്കളാണ് ഇവര്‍. ക്രിമിനോളജി-സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ തെരേസ യു എന്‍ അസോസിയേളന്‍ ഓഫ് ഓസ്ട്രേലിയയുടെ സെക്രട്ടറിയാണ്. ആഗ്നസ് 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *