അര്‍പ്പിതാ മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ ഇ.ഡി. അധികൃതര്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കൂടുതല്‍ പണം പിടിച്ചു.

പശ്ചിമബംഗാളില്‍ അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിതാ മുഖര്‍ജിയുടെ ബെല്‍ഘാരിയയിലെ ഫ്‌ളാറ്റില്‍ ഇ.ഡി. അധികൃതര്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കൂടുതല്‍ പണം പിടിച്ചു.
പൂട്ട് പൊളിച്ചുകടന്നാണ് ഈ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. ഒരു ഷെല്‍ഫില്‍ ചാക്കുകെട്ടില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. 29 കോടിയോലം രൂപയാണ് കണ്ടെത്തിയത്. സ്വര്‍ണ്ണക്കട്ടികളും പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരെയും നോട്ടെണ്ണല്‍ യന്ത്രങ്ങളുമെത്തിച്ച് എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. ആഭരണങ്ങളും നോട്ടുകെട്ടുകള്‍ക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവരെ അറസ്റ്റുചെയ്തത്.
അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി പാര്‍ഥയെയും അര്‍പ്പിതയെയും വീണ്ടും വിശദമായി ചോദ്യംചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും വൈദ്യപരിശോധനയും നടത്തി. തന്റെ ഫ്‌ളാറ്റുകള്‍ മന്ത്രിയും സംഘവും ഒരു മിനി ബാങ്കുപോലെയാണ് കരുതിയിരുന്നതെന്ന് അര്‍പ്പിത ഇ.ഡി. അധികൃതര്‍ക്ക് മൊഴി നല്‍കിയതായി വിവരമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *