
വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് .ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.തുകയില്‍ 50 ശതമാനം ഭാര്യക്കും 50 ശതമാനം മാതാപിതാക്കള്‍ക്കുമാണ് നല്‍കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ശേഷം, ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിരുന്നു . അൻഷുമാന് ലഭിച്ച കീർത്തി ചക്ര ഭാര്യ സ്മൃതി സിംഗ് കൊണ്ടുപോയെന്നായിരുന്നു മാതാപിതാക്കള്‍ ഉന്നയിച്ച പരാതി .

തുടർന്ന് വീരമൃത്യു വരിച്ച സൈനികർക്ക് സർക്കാർ നല്‍കുന്ന തുകയുമായി ബന്ധപ്പെട്ട പല വിധ ചർച്ചകളുമുണ്ടായി . ഇതിന് പിന്നാലെയാണ് ഫണ്ട് വിതരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം .
സൈന്യത്തില്‍ റിക്രൂട്ട് ചെയ്യുന്ന വേളയില്‍ സൈനികന്റെ മാതാപിതാക്കളുടെ പേരാണ് രജിസ്റ്റർ ചെയ്യുക . എന്നാല്‍ വിവാഹശേഷം, പങ്കാളിയുടെ പേര് രജിസ്റ്റർ ചെയ്യുകയും അവർക്ക് എക്സ്ഗ്രേഷ്യ തുക നല്‍കുകയുമാണ് ചെയ്യുന്നത് .
