മലവെള്ളപ്പാച്ചില്‍; ഹിമാചലിലും കശ്മീരിലും 22 പേര്‍ മരിച്ചു

ഹിമാചൽപ്രദേശിലും കശ്മീരിലും മലവെള്ളപ്പാച്ചിലിൽ 22 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങൾക്ക് വേണ്ട സഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.കശ്മീരിലെ കിശ്ത്വർ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് മേഘവിസ്ഫോടനവും അതിശക്തമായ കാറ്റും മഴയുമുണ്ടായത്. ലഡാക്കിലെ കാര്‍ഗിലിലും മഴ ശക്തമായി തുടരുകയാണ്. മണ്ണിടിച്ചിലിൽ പലയിടത്തും റോഡുകള്‍ ‌തകര്‍ന്നു. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെ കാണാതായി. ഉത്തരാഖണ്ഡിലും ശക്തമായ മണ്ണിടിച്ചില്‍ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം അടച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. മഴ മാഹാരാഷ്ട്രയിലും ദുരന്തം വിതച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ,പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി.സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *