
ഷുജയയിൽ 85 ശതമാനം കെട്ടിടങ്ങളും വാസയോഗ്യമല്ലാതായിട്ടുണ്ട്. 1,20,000ത്തിലധികം പേരാണ് ഭവനരഹിതരായത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് 60ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
നിർബന്ധിത ഒഴിപ്പിക്കലിനിടെ ഗസ്സയിൽ നിരവധി ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്‌റാഈൽ സൈന്യം. രണ്ടാഴ്ചത്തെ ആക്രമണത്തിന് ശേഷം സൈന്യം ഭാഗികമായി പിൻവാങ്ങുമ്പോൾ ഷുജയയിലെ തെരുവുകളിലും തകർന്ന കെട്ടിടങ്ങൾക്കുള്ളിലും നിരവധി മൃതദേഹങ്ങളാണ് അനാഥമായിക്കിടക്കുന്നത്. ഷുജയയിൽ നിന്ന് തലഅൽ ഹവയിലേക്കാണിപ്പോൾ സൈന്യം കടന്നുകയറിയത്.
സൈന്യം വെടിവെച്ച് കൊന്നവരിൽ അലി ഹസൻ അലി റബയ്യ എന്ന 17കാരനുമുണ്ട്. തെക്കുകിഴക്കൻ ജെനിനിലെ മെയ്തലൂണിലാണ് കൗമാരക്കാരനെ ഇസ്‌റാഈൽ കൊലപ്പെടുത്തിയത്. ഇതോടെ ഒക്‌ടോബർ ഏഴ് മുതൽ വെസ്റ്റ്‌ബേങ്കിൽ മാത്രം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 573 ആയി. ഇതിൽ 138 കുട്ടികളും ഉൾപ്പെടുന്നു.
ഷുജയയിൽ 85 ശതമാനം കെട്ടിടങ്ങളും വാസയോഗ്യമല്ലാതായിട്ടുണ്ട്. 1,20,000ത്തിലധികം പേരാണ് ഭവനരഹിതരായത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് 60ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഷുജയയിൽ 60,000ത്തിലധികം പേർ ആരോഗ്യ സഹായം തേടിയിരുന്ന ആശുപത്രി ഇസ്‌റാഈൽ തകർത്തു.

