നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിലെ ഭരണ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.13 ഐഎഎസ് ഉദ്യോഗസ്ഥരെ ജില്ലാ മജിസ്ട്രേറ്റുമാരായും അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരെ റേഞ്ച് ഡിഐജിമാരായും നിയമിച്ചു. നിയമന ഉത്തരവുകള് ഉടനടി നടപ്പാക്കാനും
ഉദ്യോഗസ്ഥര് ഇന്നുതന്നെ ചുമതലയേറ്റ് റിപ്പോര്ട്ട് സമര്പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തേ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുന്നത് വരെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരു ജോലികളിലും നിയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്ദേശിച്ചു.














