വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 89 സീറ്റുകളില്‍ മത്സരിക്കുമെന്നും സഖ്യകക്ഷികള്‍ക്ക് ആകെ 37 സീറ്റുകള്‍ നല്‍കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.സീറ്റ് വിഭജന ക്രമീകരണം പ്രകാരം അസം ഗണ പരിഷത്ത് (എജിപി) 26 സീറ്റുകളില്‍ മത്സരിക്കും, ബോഡോലാൻഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) 11 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.
അങ്ങനെ 126 അംഗ നിയമസഭയിലെ ശേഷിക്കുന്ന 89 സീറ്റുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം സീറ്റ് വിഭജന ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും സഖ്യം ഉടൻ തന്നെ തിരഞ്ഞെടുപ്പ് തന്ത്രത്തിന് അന്തിമരൂപം നല്‍കുമെന്നും ശർമ്മ പറഞ്ഞു. മികച്ച പ്രകടനം ഉറപ്പാക്കാൻ ഞങ്ങള്‍ ഏകോപിതമായ രീതിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.














