2019 പൊതുതെരഞ്ഞെടുപ്പ്: 40 സീറ്റുകള്‍ വേണമെന്ന് ബി.എസ്.പി

ന്യൂഡല്‍ഹി: 2019 പൊതുതെരഞ്ഞടുപ്പില്‍ യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്.പി. യു.പിയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം വിജയം കൊയ്തതിന് പിന്നാലെയാണ് ആവശ്യവുമായി ബി.എസ്.പി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന മായവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം, മായാവതിയുടെ ആവശ്യത്തോട് എസ്.പി നേതാവ് അഖിലേഷ് യാദവ് അനുകൂല നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്ബര്യമാണ് എസ്.പിക്കുള്ളതെന്ന അഖിലേഷിെന്‍റ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്.

കെയ്റാനയില്‍ ഉണ്ടാക്കിയ ഫോര്‍മുല മറ്റ് മണ്ഡലങ്ങളിലും തുടരണമെന്നാണ് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ആവശ്യപ്പെടുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇൗ ഫോര്‍മുല ആവര്‍ത്തിക്കുകയാണെങ്കില്‍ യു.പിയില്‍ ബി.ജെ.പിയുടെ ആധിപത്യത്തെ തകര്‍ക്കാമെന്ന് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും കണക്ക് കൂട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *