സൗദിയിലെ അഴിമതി വിരുദ്ധ നടപടി; പിടിച്ചെടുത്തത് 107 ശതകോടി ഡോളര്‍

സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായ 381 പ്രമുഖരില്‍ 56 പേര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍. അന്വേഷണം അവസാനഘട്ടത്തിലാണ്. നിരപരാധികളെന്ന് കണ്ടെത്തിയ എല്ലാവരെയും മോചിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കുറ്റം സമ്മതിച്ച്‌ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് സന്നദ്ധരായവരെയും മോചിപ്പിക്കും. വിവിധ വ്യക്തികളുമായുള്ള ഒത്തുതീര്‍പ്പിെന്‍റ ആകെ മൂല്യം 107 ശതകോടി ഡോളറാണെന്നും അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുജീബ് വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ്, കമ്ബനികള്‍, ഒാഹരികള്‍, പണം തുടങ്ങിയ ആസ്തികളും ഒത്തുതീര്‍പ്പിെന്‍റ ഭാഗമാണ്.

അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നവംബര്‍ നാലിനാണ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖരെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലാക്കിയത്. മൂന്നുമാസത്തോളമായി തുടരുന്ന അന്വേഷണത്തിനിടെ ഒത്തുതീര്‍പ്പിന് സന്നദ്ധരായവരെയും നിരപരാധികളെന്ന് തെളിഞ്ഞവരെയും ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു.

സൗദി ശതകോടീശ്വരനും കിങ്ഡം ഹോള്‍ഡിങ്സ് ഉടമയുമായ അമീര്‍ വലീദ് ബിന്‍ തലാലും കഴിഞ്ഞദിവസം മോചിതനായി. അതിനിടെ, തടവിലുള്ള എല്ലാവരും മോചിതരായെന്ന നിലയില്‍ ചൊവ്വാഴ്ച രാവിലെയോടെ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഇനിയാരും ശേഷിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതെന്ന് പിന്നീട് വ്യക്തമായി. തടവില്‍ ബാക്കിയുള്ളവര്‍ ജയിലുകളിലും മറ്റുകേന്ദ്രങ്ങളിലുമാണുള്ളത്.

മൂന്നുമാസമായി തടവുകേന്ദ്രമായി തുടരുന്ന റിയാദിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടണ്‍ ഫെബ്രുവരി 14 ഒാടെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. മൊത്തം 492 മുറികള്‍ ഉള്ള ഹോട്ടല്‍, നഗരമധ്യത്തില്‍ 52 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 650 ഡോളറാണ് ഒരുമുറിയുടെ ഏറ്റവും കുറഞ്ഞ ദിവസവാടക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *