ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയിലെ കൃത്യതയാർന്ന പുതിയ കണ്ടുപിടിത്തതിന് വനിതാ ഗവേഷകർക്ക് രസതന്ത്രത്തിനുള്ള നൊബേൽ പ്രൈസ്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ഷാർപെന്റിയറും യു.എസിലെ ജന്നിഫെർ ഡൗഡ്നയുമാണ് രസതന്ത്രശാസ്ത്രത്തിനുള്ള നൊബേൽ പങ്കിട്ടത്.ജനിതക വ്യതിയാനം വരുത്താൻ കഴിയുന്ന ജീൻ എഡിറ്റിംഗ് ടെക്നോളജി ഉപയോഗിച്ച് ക്രിസ്പർ-കേസ് 9 എന്ന സാങ്കേതിക വിദ്യയാണ് ഇരുവരും ചേർന്ന് വികസിപ്പിച്ചെടുത്തത്.സസ്യങ്ങൾ മുതൽ മൃഗങ്ങളുടെയും മനുഷ്യരുടെയും വരെ ഡി.എൻ.എകളിൽ കൃത്യതയോടെ മാറ്റങ്ങൾ വരുത്താൻ ക്രിസ്പർ (CRISPR) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാധിക്കുന്നതായി നൊബേൽ ജൂറി വിലയിരുത്തി.
ക്രിസ്പർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജനിതകമാറ്റം വഴി ആവശ്യമുള്ള തരം മനുഷ്യരെ തന്നെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. എയ്ഡ്സ് പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള തരം മനുഷ്യനെ സൃഷ്ടിക്കാൻ ജീൻ എഡിറ്റിങ്ങിന്റെ സാങ്കേതികത ഉപയോഗിച്ച് സാധിക്കും എന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ക്യാൻസർ ചികിത്സയിൽ ഉൾപ്പടെ ഈ വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. പാരമ്പര്യ രോഗങ്ങളെ പൂർണമായും തുടച്ചുനീക്കാമെന്നതും ജനിതകമാറ്റത്തിലൂടെയുള്ള പുതിയ സാധ്യതകൾക്ക് വഴി തുറക്കുന്നു.
FLASHNEWS