പ്രാധാനമന്ത്രി നേരന്ദ്ര മോഡിയെ കടന്നാക്രമിച്ച് ശശി തരൂർ എംപി.ചരിത്രത്തെ വളച്ചൊടിച്ചുളള രാഷ്ട്രീയ അജണ്ടയാണ് ബിജെപി നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
“ഇന്ത്യ കണ്ട ഏറ്റവും വലിയ അധിനിവേശവും ആധിപത്യവും ബ്രിട്ടീഷുകാരുടേതാണ്.എന്നാൽ പ്രധാനമന്ത്രിയെ സംബന്ധിച്ച് ഇത് മുസ്ലീം ഭരണമാണ്.”-ശശി തരൂർ ആരോപിച്ചു.
‘ചരിത്രത്തെ രാഷ്ട്രീയ യുദ്ധത്തിനായി ഉപയോഗിക്കുന്നു.ചരിത്രത്തോട് ദേശവ്യാപകമായി നടത്തിയ പ്രതികാരമായിരുന്നു രാമജന്മഭൂമി പ്രശ്നം.നൂറ്റാണ്ടുകൾക്ക് മുമ്പുളള ചരിത്രത്തെ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല.”
“പുതിയ യുദ്ധങ്ങളും പോരാട്ടങ്ങളും പുതിയ കാലത്തിന്റേതാണ് എന്നാല്‍ ഇവിടെ ചരിത്രത്തെ അതിന് വേണ്ടി രാഷ്ട്രീയ ആയുധമാക്കുകയാണ്. 200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി 1200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെകുറിച്ചാണ് സംസാരിക്കുക.” – ശശി തരൂർ വിശദീകരിച്ചു.