മെഡിക്കല്‍ കോളജിലെ സംസ്‌കാരപ്പറമ്പില്‍ മതില്‍ കെട്ടാന്‍ ഉത്തരവ്.

ഗവ.മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ മ്യതദേഹ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന പറമ്പില്‍ അടിയന്തിരമായി മതില്‍ കെട്ടാന്‍ ഉത്തരവ്. പഠനശേഷം മൃതദേഹങ്ങള്‍ പറമ്പിലെ കുഴിയില്‍ കൂട്ടിയിട്ടത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇപ്രകാരം ഉത്തരവിട്ടത്.
ശാസ്ത്രീയമായ രീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കൂടുതല്‍ വിശകലനം ചെയ്തതിന് ശേഷമാകും തുടര്‍ നടപടികള്‍.
പഠന ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പറമ്പില്‍ കൂട്ടിയിടുകയും നായ്ക്കളും മറ്റും അത് സമീപത്തെ റോഡിലേയ്ക്ക് വലിച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് കലക്ടര്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന പറമ്പിലെ ചുറ്റുമതില്‍ തകര്‍ന്ന നിലയിലാണ് അതു വഴിയാണ് മൃഗങ്ങള്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *