മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ . കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പത്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വന്‍ വിജയം.
വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. ആർഡേന്റെ ലേബര്‍പാര്‍ട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോടെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.
അതേസമയം, പ്രധാന എതിരാളികളായ നാഷനല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടേ നേടാനായുള്ളൂ. 24 വര്‍ഷം മുൻപ് പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായം നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
FLASHNEWS