ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അഹമ്മദ് പട്ടേലിന് ബന്ധമുണ്ടെന്ന ബിജെപി ആരോപണം ഗുജറാത്തിലെ ഭരണ പരാജയം മറച്ചു വാക്കാനാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരാമർശം നിർഭാഗ്യകരമാണ്. വിഭജന രാഷ്‌ടീയത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് രംഗത്ത് വന്നത്.ഗുജറാത്തിൽ അടുത്തിടെ പിടിയിലായ ഭീകര സംഘടനാ പ്രവർത്തകൻ അഹമ്മദ് പട്ടേലിന്റെ ആശുപത്രിയിലെ ജീവനക്കാരൻ ആയിരുന്നുവെന്നാണ് ബിജെപിയുടെ വാദം. ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും വിജയ് രൂപാനി ആരോപിക്കുന്നു. അഹമ്മദ് പട്ടേൽ എം പി സ്ഥാനം രാജി വെക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.