പൊതിച്ചോറില്‍ ആ സ്നേഹം കാത്തു വെച്ചത് മേരി

ചെല്ലാനത്തെ ദുരിത ബാധിതര്‍ക്കു പൊതി ചോറില്‍ നൂറു രൂപ നോട്ട് വച്ചു നല്കിയതു കുമ്ബളങ്ങി കോയബസാറിനു സമീപത്തെ വേലംപറമ്ബില്‍ മേരി. കാറ്ററിംഗ് തൊഴിലാളിയായ മേരിക്കു ലോക്ക് ഡൗണിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടപ്പോള്‍ തൊഴിലുറപ്പ് ജോലിയില്‍നിന്നു ലഭിച്ച 200 രൂപയില്‍ നൂറു രൂപയാണ് പൊതിച്ചോറില്‍ വച്ചു നല്‍കിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നടത്തിയ അന്വേഷണത്തിലാണ് അതിനു പിന്നിലെ ആളെ കണ്ടെത്തിയത്.
കടല്‍ക്ഷോഭവും ട്രിപ്പിള്‍ ലോക്ക് ഡൗണും മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ക്കു പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണു കുമ്ബളങ്ങിയില്‍നിന്നു പൊതിച്ചോറുകള്‍ ശേഖരിച്ചത്. ഒരു ചെറിയ സന്തോഷത്തിനുള്ള വക പൊതിച്ചോറില്‍ കരുതി വച്ചിട്ടുണ്ടെന്നു വാര്‍ഡ് മെമ്ബര്‍ എം.പി. രത്തനു ഭക്ഷണപ്പൊതി കൈമാറുന്പോള്‍ മേരി പറഞ്ഞിരുന്നു. പക്ഷേ അതെന്താണെന്നു വെളിപ്പെടുത്തിയിരുന്നില്ല.വിതരണത്തിനുശേഷം ബാക്കിയുള്ളതു പരിശോധിച്ചപ്പോള്‍ അനില്‍ ആന്‍റണി എന്ന പോലീസുകാരനാണ് പ്ലാസ്റ്റിക്കില്‍ ഭദ്രമായി പൊതിഞ്ഞനിലയില്‍ 100 രൂപ നോട്ട് കണ്ടത്. കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടില്‍ കണ്ണമാലി സിഐ പി.എസ്. ഷിജു ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു.

”അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം െവച്ചു” -ദുരിതം പേമാരിയായി പെയ്യുന്ന കാലത്ത്, നന്മയുടെ വെളിച്ചമായിമാറിയ ആ പൊതിച്ചോറിനെക്കുറിച്ചാണ് കുമ്ബളങ്ങിക്കാരി മേരി പറയുന്നത്. ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്. അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം െവച്ചു. അപ്പോള്‍ ഒരു സമാധാനം” – നിഷ്‌കളങ്കമായി മേരി ചിരിച്ചു.

സംഭവം അറിഞ്ഞതോടെ അഭിനന്ദനപ്രവാഹമാണ് മേരിയുടെ ഫോണിലേക്കു വരുന്നത്. സിഐ ഷിജുവിന്‍റെ നേതൃത്വത്തില്‍ പോലീസുകാര്‍ മേരിയുടെ വീട്ടിലെത്തി ആദരവും നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *